Wednesday, August 22, 2012

കയ്ച്ച കവിത


അതെ ,
ഇന്ന് സ്വാതന്ത്യ ദിനത്തില്‍, 

അന്നമില്ലാതലയുന്ന 
കുട്ടികളുടെ 
കരളു പൊള്ളിയ്ക്കും 
വിലാപം കേട്ട്,
സ്വാന്ത്വനത്തിന്‍ കണിക പോലും 
വച്ചു നീട്ടാനാവാതെ, 
മടുത്ത്, 
വേച്ചു വേച്ച് ഞാന്‍
ശ്മശാനത്തില്‍
അന്തിയുറങ്ങാന്‍ പോകുന്നു.

ആധുനികോത്തര
നര ജന്മമാണ് ഞാന്‍
കരുണയോ ഏങ്ങലോ
ഇല്ലാതെ
എനിക്ക്
ഉറക്കം വരുവോളം
ഇന്ന്
സാത്താനുമായി സല്ലപിക്കണം.

നല്ല നാളെയ്ക്കായി
മാലാഖമാര്‍
സമാധാനത്തിന്റെ
വെള്ള തുണി നെയ്യുന്നത്
കത്തിച്ചു കളയാന്‍
ഞാന്‍
സാത്താനുമായി
ഇന്ന് ഒരു ഉടമ്പടി ഒപ്പ് വയ്ക്കും

കയ്പിന്റെ വെള്ളം കുടിച്ച്
എന്‍റെ ദൈവപുത്രന്‍
മരിയ്ക്കുന്നത് കണ്ട്


ഞാന്‍ ഉന്മാദം ചിരിയ്ക്കും.



 പിന്നെ,
ചുണ്ടിലൂടെ 

കിനിഞ്ഞിറങ്ങിയ 
കയ്ച്ച കവിതയെ-
പ്പുണര്‍ന്ന് , 
അകന്നു പോകുന്ന 
സ്വാതന്ത്ര്യത്തിന്റെ 
പത്തേമാരി നോക്കി 
മണല്‍ ത്തിട്ടയില്‍ 
കിടന്നു ഞാനുറങ്ങും
ശുഭരാത്രി !! 

No comments: