Wednesday, February 2, 2011

യോല


യോല,
ഒരപൂര്‍വ ചടുലത
ഒരു സുന്ദര കാവ്യം!

മഞ്ഞുപോലെ കന്തൂറകള്‍
വെള്ളിയും സ്വര്‍ണവും കെട്ടി
ഘട്ഗങ്ങള്‍
ഉയര്‍ത്തി എറിഞ്ഞു
എത്ര ലാഘവത്തോടെ
അവരത് പിടിക്കുന്നു
ഒരു ബൂമരാന്‍ഗ് പോലെ.

നിങ്ങള്‍ വട്ടത്തില്‍
ചൂരല്‍ വടികള്‍ കറക്കി
നെഞ്ചിലേക്ക് വീഴുന്ന
ഈ വാളുകള്‍ പിടിച്ചു
അറബി സംഗീതത്തിന്റെ
മാസ്മരം.

ഒരു നിമിഷം ഞാന്‍
എന്നെ മറന്നു
കൂട്ടുകാരാ ,
അറബി സുഹൃത്തേ
നീ എന്നെ കൈക്ക് പിടിച്ചു,
ജബല്‍ ഹഫീതിനു മുകളില്‍
ഈ എമിറാതി നൃത്തക്കാരുടെ
ഇടയില്‍ നിര്‍ത്തിയപ്പോള്‍
പിന്നെ ഞാനും നിങ്ങള്‍ക്കൊപ്പം
വലത്തു വച്ചു !

1 comment:

MUHAMMED said...

കവിത തികച്ചും വിത്യസ്തമായി.ആ കന്തൂറക്കുള്ളില്‍ അത്രയും വെളുത്ത ആ മനസ്സുമുണ്ടെന്നു കാണിച്ചു തരുന്നുണ്ട് വരികള്‍