Sunday, January 2, 2011

മോക്ഷം


കറുത്ത ലോഹയിട്ട

പാതിരിയെ

തൂക്കിക്കൊന്നു.

ഒരു തോക്കിന്കുഴലില്‍

കുട്ടികള്‍ നിര്‍ദാക്ഷിണ്യം

നടന്നു തളര്‍ന്നു.

കണ്ണ് പൊത്തിക്കളിക്കാന്‍

പോയ അവരെ

മുതലക്കുളത്തില്‍

എറിഞ്ഞു കൊന്നു.

പ്രജ്ഞ കെട്ട കമിതാക്കള്‍

പ്രണയ തുരുത്തില്‍ നിന്ന്

ചാടി മൃതിവരം വാങ്ങി

മതികെട്ടവര്‍

മതിലികള്‍ക്കുള്ളില്‍

കല്ലായി നിന്നുകൊടുത്തു

പുണ്യം പെറാന്‍!

എന്നിട്ടും ബാക്കിയായവര്‍,

മരുഭൂമിയിലൂടെ

മണലിനു കുറുകെഓടി;

ഇത്തിരി തണല്‍ തേടി.

തീരത്ത് പകുതി മുങ്ങിയ

ഒരു വഞ്ചി.

മുനയൊടിഞ്ഞചുണ്ടുമായി

മഴകാത്തു മുഷിഞ്ഞ

വേഴാമ്പല്‍ പറന്നു പോയി.

എനിക്ക് കുറുകെ ചാടിയ

കരിമ്പൂച്ചയുടെ

കറുപ്പിലേക്ക്‌

രാത്രി സംക്രമിക്കുന്നു

നാളെ അതിന്റെ ജാതകം നോക്കണം !

No comments: